2011, ജൂലൈ 15, വെള്ളിയാഴ്‌ച

ആശാത്തി അമ്മൂമ്മ

അക്ഷര വിദ്യ മുതലിങ്ങോട്ട് അറിയുന്നതെല്ലാം പഠിപ്പിച്ചു തന്ന ഒരുപാട് പേരുണ്ട്.ടീച്ചര് എന്ന നിര്വചനം കടക്കാത്തവരും, …”മാതാവ് പിതാവിനെ കാട്ടിത്തരും, പിതാവ് ഗുരുവിനെ കാട്ടിത്തരും ,ഗുരു ദൈവത്തെ കാണിച്ചു തരും” എന്ന പഴമക്കാരുടെ മൊഴിയെ അന്വര്‍ധ്ധമാക്കിയവരും എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്.
പറയി പെറ്റ പന്തിരു കുലത്തിലെ പെരുംതച്ചന് പണ്ട് പറഞ്ഞത് പോലെ
" പണി നല്ലതാണെങ്കില് അത് ഗുരുക്കന്മാരുടെ കടാക്ഷം...പിഴച്ചാല് അത് രാമന്റെ കേട് "...
എന്ന് പറയാവുന്ന ആ നല്ല ഗുരുക്കന്മാരില് ചിലരെകുറിച്ച് എന്റെ ഓര്മ്മകള് കുറിച്ച് വയ്ക്കാതെ വയ്യ.കാരണം അവര് ഇല്ലെന്ഗില്..ഞാന് ഇന്നത്തെ ഞാന് ആയിരിക്കില്ല എന്ന് തീര്ച്ച.
മലയാളം ടൈപ്പ് ചെയ്യുന്നതിലുള്ള എന്റെ പരിചയക്കുറവും സോഫ്റ്റ്വെയര് ന്റെ പോരായ്കയും മൂലം വരുന്ന തെറ്റുകള്ക്ക് മുന്കൂര് ജാമ്യം എടുത്തു കൊണ്ടാണ് ഞാന് ഇതെഴുതുന്നത്. കാരണം ഇതെന്റെ അക്ഷര ഗുരുവിനെ കുറിച്ചാണ്.

പണ്ട്..ന്നു വച്ചാല് കഴിഞ്ഞ നൂറ്റാണ്ടില് ഒന്നുമല്ലാട്ടോ.. 70 കളില് ...
ഒരു ദിവസം അമ്മ പതിവില്ലാതെ കണ്ണ് എഴുതിക്കുന്നു..ഗോപി പൊട്ടു തൊടീക്കുന്നു..ഒരു കൊച്ചു മുണ്ടുടുപ്പിക്കുന്നു ..ആകെ ഒരു ഉത്സവത്തിന്റെ ജഗപൊഗ ...ഞാനെന്ന കുഞ്ഞു രാമന് പെട്ടെന്നൊരു വിഐപി ആയ പോലെ ...."മോന് പഠിക്കാന് പോകണ്ടേ?..അപ്പോളല്ലേ വല്ല്യ ആളാകാന് പറ്റൂ.." എന്ന് അമ്മൂമ്മയുടെ ഒരു ഫ്രീ ഉപദേശം. കുരുത്തക്കേടിനു അന്നും വല്യ കുറവൊന്നും ഇല്ലാത്തത് കൊണ്ട് ഉടനേ വന്നു കുഞ്ഞുരാമന്റെ വലിയ വായിലെ മറുപടി .." അമ്മേ.. ഈ അമ്മൂമ്മക്ക് ഒരു വിവരോം ഇല്ല്യാട്ടോ ...ഇന്നാള് പറഞ്ഞു നിറയെ ചോറ് ഉണ്ടാലെ വല്യ ആളാവൂ എന്ന്..ഇപ്പൊ പറയണൂ പഠിച്ചാലേ വല്യ ആളാവൂ എന്ന്.."
സ്വന്തം അമ്മക്ക് വിവരമില്ല എന്ന് സമ്മതിക്കാനുള്ള വിഷമം കൊണ്ടോ..അതോ കടിഞ്ഞൂല് കണ്മണിയുടെ വായിലെ നാക്കിനു രണ്ടു കൊടുക്കാനുള്ള വിഷമം കൊണ്ടോ..അമ്മ അടവൊന്നു മാറ്റി .."മോന് അവടെ നിറയെ കൂട്ടുകാരെ കിട്ടുമല്ലോ.. കളിക്കാന്.."
അടുത്ത വീട്ടിലെ, മൂക്കീന്നു സദാ കൊമ്പ് ഒലിപ്പിച്ച് നടക്കുന്ന ചെക്കനേയും അമ്മ കൂട്ടുകാരന് എന്ന് പരിചയപ്പെടുത്തിയിട്ടുള്ള അനുഭവം ഓര്മ വന്നിട്ടോ എന്തോ ..." നിക്കെങ്ങും വേണ്ടാ " എന്ന് പറഞ്ഞ്..അമ്മയുടെ കയ്യില് തൂങ്ങിയും ഇടയ്ക്കു എടുക്കാന് വാശി പിടിച്ചും അമ്മൂമ്മ കുഞ്ഞമ്മാന് ,ചിറ്റ..ഇത്യാദി പരിവാരങ്ങളുടെ അകമ്പടിയോടെ കശുമാവ് പൂത്തും കായ്ച്ചും നില്ക്കുന്ന പറമ്പിലൂടെ നിലത്തു എഴുതി അക്ഷരം പഠിപ്പിക്കുന്ന ആശാത്തിയുടെ വീട്ടിലേക്ക്.
.ഇടക്കെപ്പോഴോ പഴുത്തു വീണു കിടന്ന കശുമാങ്ങയില് ചവിട്ടിയപ്പോള് അയ്യേ...ഞാന് നടക്കൂല്ലാട്ടോ അമ്മേ എന്ന് ചിണുങ്ങിനോക്കി.. പക്ഷെ അമ്മ മൈന്ഡ് ചെയ്യണില്ല ...ഇനി നടന്നില്ലെങ്കില് ആശാത്തിയുടെ കയീന്നു ചന്തിക്കിട്ട് നല്ല പൂശു കിട്ടൂലോ..എന്ന് കുഞ്ഞമ്മാന് ... "പോടാ കൊരങ്ങാ" എന്ന് പറയാന് തോന്നിയെങ്കിലും ..പറഞ്ഞില്ല...അമ്മൂമ്മയും മുത്തച്ചനും അറിയാതെ കശുവണ്ടി പെറുക്കി അടുത്ത കടയില് കൊടുത്തു വാങ്ങുന്ന പച്ച കടലാസ് പൊതിഞ്ഞ പ്യാരി മിട്ടായിയുടെ വീതവും ആ കടലാസു പിരിച്ചു ഡാന്സ് ചെയ്യുന്ന പെണ്ണിനെ പോലിരിക്കുന്ന പാവയും ഒക്കെ ഉണ്ടാക്കി തരുന്നതല്ലേ ...ക്ഷമിക്കാം ....

" മോനെ ആശാത്തി അമ്മൂമ്മ തല്ലില്ലാട്ടോ...അവന് വെറുതെ പറഞ്ഞതാ .." എന്ന് പറഞ്ഞ് എന്നെ എടുത്തതിനു ഒപ്പം കുഞ്ഞമ്മാന്റെ ചെവി "എന്റെ കുഞ്ഞിനെ പേടിപ്പിക്കുന്നോടാ " എന്ന് ചോദിച്ചു ഒന്ന് പൊന്നാക്കുകയും കൂടി ചെയ്തതോടെ സംഗതി സക്സസ്!!! നിക്ക് ആശാത്തി അമ്മൂമ്മയെ ക്ഷ പിടിച്ചു.
കൊള്ളാമല്ലോ....ആശാത്തി അമ്മൂമ്മ നല്ല അമ്മൂമ്മ !!! കൊച്ചുരാമന് സര്ടിഫൈ ചെയ്തു .. വിളക്ക് കൊളുത്തിവച്ചു വെറ്റിലയും പാക്കുംപണവുമൊക്കെ കൊടുത്തതും ആശാത്തി എന്നെ വിലക്കിന് മുന്പില് മടിയില് പിടിച്ചിരുത്തി ചാണകം മെഴുകിയ തറയില് വിരിച്ച വെളുത്ത മണലില് കുഞ്ഞു വിരല് പിടിച്ചിരുത്തി എഴുതിച്ചു "ഹരി ശ്രീ ഗണപതയേ നമ.."( ആശാത്തി എന്നോട് പൊറുക്കട്ടെ ..തലകുത്തി നിന്നിട്ടും ഇതില് നമ യുടെ ഒടുവിലെ വിസര്ഗ്ഗം എന്റെ കമ്പ്യൂട്ടര് നു വഴങ്ങുന്നില്ല ..അത് പാവം നിലത്തെഴുത്ത് പഠിച്ചിട്ടില്ലല്ലോ !!)
അമ്മയും പരിവാരങ്ങളും പതുക്കെ എന്നെ പറ്റിച്ചു കടന്നു കളഞ്ഞത് ഞാന് അറിഞ്ഞത് കുറെ കഴിഞ്ഞാണ്. പക്ഷെ കരയാനൊന്നും എന്നെ കിട്ടില്ല....കാരണം നല്ല വയസ്സായ ആശാത്തി അമ്മൂമ്മയുടെ നീണ്ട കാതിലെ തോടയില് പിടിച്ചു വലിക്കുക... അടുത്ത ചെക്കന്റെ
പീപ്പി തട്ടിപ്പറിക്കുക...ഞാന് വളരെ ബിസി ആയിരുന്നു.എന്തായാലും ഈ ഇടപാട് കൊള്ളാം എന്ന് കുഞ്ഞി രാമന് മനസ്സിലായി...
രണ്ടു മണിക്കൂര് കഴിഞ്ഞു കാണും.പരിവാരങ്ങള് പുനരവതരിക്കുമ്പോള് എന്റെ കയ്യില് ഒന്നിന് പകരം 2 ഓല ഉണ്ടായിരുന്നു.
"പപ്പാന്നായരുടെ കൊച്ചുമോന് നല്ല ബുദ്ധീണ്ട്..എത്ര വേഗാ പഠിക്കണേ"....എന്ന് പറഞ്ഞ ചേച്ചിയെയോ..അതുകേട്ടപ്പോ എന്റെ അമ്മൂമ്മയുടെ മുഖത്തെ ഭാവമോ ഒന്നും എനിക്ക് ഓര്മ ഇല്ല..കാരണംആ ചേച്ചിയുടെ ഒക്കത്തിരുന്ന കൊച്ചിന്റെ കയ്യിലിരിക്കുന്നു നല്ല ഭംഗീള്ള ഒരു തത്ത !!നല്ല പച്ച നിറോം ചുവന്ന കൊക്കും ഒക്കെയായിട്ട്.. "അടുത്ത നിമിഷം ഞാന് എന്റെ തനിക്കൊണം കാണിച്ചു...."ഒറ്റ കീറല് ..."നിച്ചത് വേണം ..."
കുരുത്തം കെട്ടവനെ നിലക്ക് നിര്ത്താന് അമ്മയും അമ്മൂമ്മയും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒരു രക്ഷയും ഇല്ല.......നിലത്തു കിടന്നുരുണ്ടു കൊണ്ടായി കരച്ചിലും പ്രതിഷേധവും....വേറെ വാങ്ങിച്ചു തരാം എന്നുള്ള പ്രലോഭനം ഒന്നും ഏല്ക്കുന്നില്ല .."നിച്ച് അദു തന്നെ വേണം...ഇപ്പൊ വേണം ...."
കടിഞ്ഞൂല് പെറ്റത് കുട്ടിച്ചാത്തനെ ആണോ എന്ന് അമ്മക്ക് തോന്നിയിട്ടുണ്ടാവണം....പക്ഷെ അടി വീഴും മുന്പ്..വീണ്ടും ആശാത്തി അമ്മൂമ്മ ഇടയ്ക്കു ചാടി വീണു . അങ്ങനെ തത്ത എന്റെ കയ്യില് !!!! ആ ചേച്ചി ആശാത്തിയുടെ മകള് ആയിരുന്നു. കയ്യിലിരുന്ന പെണ്ണ് അതോടെ കീറാന് തുടങ്ങിയപ്പോളെക്കും നമ്മള് വേഗം ഒറ്റ ഓട്ടം..കശുമാങ്ങ ചവിട്ടിയതൊന്നും പ്രശ്നമേ.............ആയിരുന്നില്ല .ഒരുകയ്യില് തത്തയും മറുകയ്യില് ഓലക്കെട്ടും കൊണ്ട് വിജയശ്രീലാളിതനായി അങ്ങനെ ആദ്യ ദിവസം ഞാന് വീട്ടില് എത്തി.
അന്ന് മുഴുവന് ആളാം പ്രതി ഉപദേശത്തിന്റെ പൂരമായിരുന്നു.."മറ്റുള്ളവരുടെത് വേണം എന്ന് വാശി പിടിക്കരുത് ....അത് നല്ല കുട്ടികളുടെ സ്വഭാവമല്ല " ......ഇത്യാദി. അവര്ക്കറിയുമോ ആ തത്തയുടെ വെല! തത്തയ്ക്ക് പകരം ഉപദേശം വച്ചു കളിയ്ക്കാന് പറ്റുവോ ?ഹല്ലാ പിന്നെ !!
ഇവര്ക്കൊന്നും വിവരമില്ലാ എന്ന് അന്നേ നമക്ക് ബോധ്യമായതാണ്.

പക്ഷെ അടുത്ത ദിവസം ആശാത്തിയുടെ വീട്ടില് പോയ ഞാന് ഞെട്ടി...വീടിന്റെ ഇറയത്ത് ഒരു കൂട്ടില് ദേ ഒരു ജീവനുള്ള തത്ത!! "നിക്കതിനെ വേണം..." പതിവ് പോലെ നമ്മള് കലാപരിപാടി തുടങ്ങി .കടന്നല് കുത്തിയ പോലെയുണ്ട് ആശാത്തിയുടെ മോളുടെ മുഖം !!!
ആശാത്തി അമ്മൂമ്മ ഒടുവില് ഒരു ഒത്തു തീര്പ്പ് ഫോര്മുല വച്ചു. കൊണ്ട് പോയ തത്തയെ കൊച്ചിന് തിരിച്ചു കൊടുക്കണം...നല്ല മിടുക്കനായി പഠിച്ചു വേഗം അക്ഷരം പഠിപ്പ് പൂര്ത്തി ആക്കണം.വായനക്കിടുന്ന ദിവസം ആ ജീവനുള്ള തത്തയെ മോന് സമ്മാനമായി ആശാത്തി തരും
( ഇപ്പോഴത്തെ പിള്ളേര്ക്ക് ഇതെന്താ ഈ വായനക്കിടല് എന്ന് മനസ്സിലായിക്കാണില്ല.അക്ഷരങ്ങളും വാക്കുകളും പഠിച്ചു കഴിഞ്ഞാല് ഒരു ചടങ്ങുണ്ട്. ആദ്യമായി പുസ്തകം വായിക്കാന് തുടങ്ങുന്ന ദിവസം.അന്ന് നിലവിളക്ക് വച്ചു പൂജ ഒക്കെ നടത്തി അവലും മലരും ശര്ക്കരയും തേങ്ങയും ചീകി ഇട്ടതും പഴം നുറുക്കിയതും ഒക്കെ എല്ലാ പിള്ളേര്ക്കും കൊടുക്കും.ഇപ്പോഴത്തെ convocation പോലത്തെ കുടിപ്പള്ളികൂടത്തിലെ പരിപാടി ആണ് ഇത്...ഇഷ്ടം പോലെ അവലും ശര്ക്കരയും ഒക്കെ ഫ്രീ ആയി കിട്ടുന്നത് കൊണ്ട് പിള്ളേര്ക്കൊക്കെ ഇത് വല്ല്യ ഇഷ്ടമുള്ള പരിപാടി ആണുകേട്ടോ)

പിറ്റേന്ന് പഠിക്കാനെത്തുമ്പോള് പ്ലാസ്ടിക് തത്ത ഹാജര്!! ജീവനുള്ള അതും മിണ്ടുന്ന തത്തമ്മയെ കിട്ടാന് പോകുമ്പോ ഈ പ്ലാസ്റ്റിക് ആര്ക്കു വേണം!പോകാന് പറ!!!! ( അമ്മൂമ്മ ഇല്ലാത്ത ഒരു ദിവസം മകള് എന്റെ ചെവി പിടിച്ചു പൊന്നാക്കി തത്തയെ തട്ടിയെടുത്തതിന് കണക്കു വീട്ടിയത് വേറെ കാര്യം...അല്ലങ്കിലും അവളെ എനിക്ക് കണ്ടൂടാ )
വര്ത്തമാനം പറയുന്ന തത്തമ്മയെ കാണാനുള്ള ആകാംക്ഷ ആണോ. അതോ ആശാത്തി അമ്മൂമ്മയുടെ മാജിക് ആണോ എന്നൊന്നും അറിഞ്ഞൂടാ.. ..പിറ്റേന്ന് മുതല് നേരം വെളിച്ചായാല് ചെക്കന് കുളിച്ചു റെഡി ആയി ആശാത്തിയമൂമ്മയുടെ അടുത്തേക്ക് ഓടാന് ഉള്ള വെപ്രാളമാണ് !
വീട്ടുകാരെയും ആശാത്തിയെ ത്തന്നെയും അമ്പരപ്പിക്കുന്ന വേഗത്തില് എന്റെ കയ്യിലെ ഓലക്കെട്ടിന്റെ ഘനംകൂടി വന്നു.18 ദിവസം !!കൃത്യം 18 ദിവസങ്ങള് കൊണ്ട് അക്ഷരങ്ങള് മുഴുവന് എനിക്ക് വഴങ്ങാന് തുടങ്ങി! (നുണ അല്ല..എന്റെ കഴിവ് കണ്ടോ..അന്നേ ഞാന് പുലിയാ എന്ന് പറയാനും അല്ല..ക്ലൈമാക്സ് പുറകെ വരുന്നു ! ) രാവിലെ മുതല് സന്ധ്യക്ക് ആശാത്തി അമ്മൂമ്മ വീട്ടില് കൊണ്ടാക്കും വരെ ബാധ കേറിയ പോലെയായിരുന്നു പഠിപ്പ് !

പതിനെട്ടാം നാള് അത് സംഭവിച്ചു.ഞാന് തറ ,പറ ,പനയും കടന്നു …ദശരഥന്റെ പുത്രന് ശ്രീരാമന് എന്ന് വരെ എഴുതുന്നത് കണ്ടുകൊണ്ടു കയറി വന്ന ഒരു പെണ്ണുംപിള്ളേടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് മാത്രമേ ഞാന് കണ്ടുള്ളൂ.... "പപ്പാന്നായരുടെ കൊച്ചു മോനെ പഠിപ്പിക്കാന് മാത്രം കാശും എന്റെ മോനെ പഠിപ്പിക്കാന് ചാമയും ആണോ തള്ളെ തരുന്നേ ? ഇന്നലെ വന്ന ചെക്കന് വായനക്കിടാന് ആയി..എന്റെ കൊച്ചു കൊല്ലം രണ്ടായില്ലേ ?..എന്നുവരെയേ അട്ടഹാസം ഞാന് കേട്ടുള്ളൂ...പിന്നെ ഒന്നും ഓര്മയില്ല.

സംഗതി എന്ത് തന്നെ ആയാലും പിറ്റേന്ന് മുതല് കാര്യങ്ങളുടെ സ്വഭാവം മാറി.
ഒറ്റ അക്ഷരം ഓര്മയില്ല. ഓല കൈ കൊണ്ട് തൊടില്ല.നിര്ബന്ധിച്ചാല് ഉരുണ്ടു കിടന്നാവും കരച്ചില്.....എന്ന് വച്ചാല് കരഞ്ഞു കരഞ്ഞു പനി വരുവോളം കീറല് തന്നെ കീറല്

പിറ്റേന്ന് അതിരാവിലെ ഞാന് കണി കാണുന്നത് ആശാത്തി അമ്മൂമ്മയുടെ മുഖമാണ്. " ഞാന് അപ്പളേ വിചാരിച്ചതാ ...അതിനെ തല്ലണ്ട..കണ്ണ് കിട്ട്യേതാ ഇന്റെ കുട്ടിക്ക് " എന്തൊക്കെയോ ജപിക്കുകയും ഉഴിയുകയും ചെയ്ത്....ദേഹമാസകലം എന്തോ ഒരു എണ്ണയൊക്കെ പുരട്ടിയ ശേഷം അമ്മൂമ്മ വിളിച്ചു.മോന് ആശാത്തീടെ കൂടെ വരുന്നോ?

ഒരു സംശയവും കൂടാതെ ഓലയൊക്കെ എടുത്തു നല്ല അനുസരണയോടെ പിറകെ ഞാന് പോകുമ്പോള് എന്തിനായിരുന്നു എല്ലാരും കരഞ്ഞതെന്നു എനിക്ക് മനസ്സിലായില്ല.

ആശാത്തി അമ്മൂമ്മ പറഞ്ഞ പോലെ ഒരു ഏലസ്സ് ജപിച്ചു കെട്ടുവോളം തുടര്ന്നു ഈ ദിവസവുമുള്ള " ബാലഗോപാലനെ എണ്ണ തേപ്പിക്കലും " കലാ പരിപാടികളും.
ആശാത്തി അമ്മൂമ്മയുടെ സ്ഥാനത്ത് ഭയങ്കര തേജസ് ഉള്ളഒരു രൂപമായിരുന്നു എണ്ണ തേച്ചാല് പിന്നെ അത് കഴുകുവോളം ഞാന് കണ്ടിരുന്നത് എന്ന് എത്രയോ വര്ഷങ്ങള്ക്കു ശേഷവും ഞാന് ഓര്ക്കുന്നു . അത് ആരായിരുന്നു എന്ന് ഒന്ന് കൂടി ഓര്ത്തെടുക്കാന് ശ്രമിക്കുമ്പോള് ഒക്കെ ചിരിച്ചു കൊണ്ട് വിലക്കുന്ന അവരുടെ രൂപം മാത്രമേ ഇപ്പൊ കാണാറുള്ളു.അല്ലെങ്കില് ഒരു മൂടുപടം കൊണ്ട് എല്ലാം മറച്ച പോലെ.
ഇരുപത്തി എട്ടാം നാള് വായനക്കിടല് ചടങ്ങ് ആഘോഷമായി കഴിഞ്ഞപ്പോള് ആശാത്തി വാക്ക് പാലിച്ചു. തത്തമ്മ എനിക്ക് സ്വന്തം. പക്ഷെ അപ്പോഴേക്കും അതിനോടുള്ള ഇഷ്ടം എന്തുകൊണ്ടോ എനിക്ക് പോയിരുന്നു.
നല്ല പൈനാപ്പിളിന്റെ മണമുള്ള റബ്ബറിന്റെ ഒരു മുയലിന്റെ ബൊമ്മ പകരം തന്നു തത്തയെ ആശാത്തിയുടെ മകള് പകരം വാങ്ങിച്ചപ്പോള് എനിക്ക് വിഷമമൊന്നും തോന്നിയില്ല.
"മിടുക്കനാണ്...നിന്നോട് വാക്കിന് ആരും ജയിക്കുകയില്ല ..നന്നായിവരും "എന്ന് തലയില് കൈവച്ചു അനുഗ്രഹിച്ചു യാത്രയാക്കിയ ആശാത്തി എന്തിനാണ് കരഞ്ഞതെന്നു എനിക്ക് അന്ന് മനസ്സിലായിരുന്നില്ല. അമ്മയുടെ അച്ചനും അമ്മയും പിന്നെ ഞാനും അടക്കം തലമുറകള്ക്ക് അക്ഷരം പകര്ന്ന അവരെ അവസാനമായി ഞാന് കാണുന്നത് എന്റെ ഡോക്ടര് ബിരുദം കിട്ടിയ ശേഷമായിരുന്നു. കാലം ഒരു മാറ്റവും വരുത്താത്ത..മോണ കാട്ടിയുള്ള ചിരിയും തോട ഇട്ട നീണ്ട കാതും അല്പ്പം കൂനിയുള്ള നടത്തവും! വലിയ ചെക്കനായി...എന്ന് പറഞ്ഞ് ചേര്ത്ത് പിടിച്ചു നെറ്റിയില് എത്തി വലിഞ്ഞു ഒരു ഉമ്മ വച്ചിട്ട് വീണ്ടും വീണ്ടും കാരണം കൂടാതെ ചിരിച്ചു കൊണ്ട് നിന്ന ആശാത്തി അമ്മൂമ്മയുമായുള്ള അവസാനത്തെ കൂടി കാഴ്ച...


പിന്നെ …….. പിന്നെ കുറച്ചു ദിവസങ്ങള്ക്കകം തന്നെ കേട്ടു.............

7 അഭിപ്രായങ്ങൾ:

  1. അനുഭവങ്ങളാണ് ഒരാളെ നല്ല എഴുത്തുകാരന്‍ ആക്കുന്നതെങ്കില്‍ അതില്‍ നിങ്ങള്‍ ധനികനാണ്...
    ആശാട്ടി അമ്മൂമ്മക്ക്‌ സന്തോഷം ആയിട്ടുണ്ടാകും, ഇത് ഇവിടെ ബൂലോകത്തില്‍ കണ്ടതിനു...

    മറുപടിഇല്ലാതാക്കൂ
  2. താങ്ക്സ് ഡാ..ചിലപ്പോളൊക്കെ ദൈവങ്ങള്‍ ഇങ്ങനെയാണ് പ്രത്യക്ഷപ്പെടാറ് എന്ന് തോന്നീട്ട്ണ്ട് അവരെ ഓര്‍മിക്കുമ്പോള്‍

    മറുപടിഇല്ലാതാക്കൂ
  3. nice story...kunjiraman aalu kollamm, nammal ellavarudeyum ullil aa oru kunjiramane nishkalankatha undu pakshe athu epolo evideyo poyi marayunu....

    മറുപടിഇല്ലാതാക്കൂ
  4. kunjiraman kalakki...oru kutti kurumban thanne...ellarudeyum jeevuthathil aasaatti ammoommaye pole ullavar undaakum..innu gurupoornimayude divasathil engane orennam post cheytathinu cngrtzz

    മറുപടിഇല്ലാതാക്കൂ
  5. ഇന്ന് ഗുരു പൂര്‍ണിമ ആണെന്നൊന്നും അറിഞ്ഞു കൊണ്ട് ഇട്ടതല്ല ..ഒരു പക്ഷെ ഇതും ഒരു നിമിത്തമാവും

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം.
    നല്ല എഴുത്ത്.


    (“പണ്ട്..ന്നു വച്ചാല് കഴിഞ്ഞ നൂറ്റാണ്ടില് ഒന്നുമല്ലാട്ടോ.. 70 കളില് ...”
    എന്നു വച്ചാ എന്തുവാ?
    70 കൾ പിന്നെ എപ്പഴായിരുന്നു!?)

    മറുപടിഇല്ലാതാക്കൂ
  7. ഇല്ല എന്ന് പറഞ്ഞ് ഉണ്ട് എന്ന് വരുത്തുന്നതും കഥയുടെ ഒരു ശൈലിയാണ് ജയാ...എനിക്ക് മുന്‍പേ പ്രഗല്ഭന്മാര്‍ പലരും എടുത്തു പ്രയോഗിച്ച സൂത്രം..ഇപ്പൊ പെണ്ണുങ്ങളുടെ ചില മനശാസ്ത്രം പറയുമ്പോ പറയാറില്ലേ ..."വേണ്ട എന്ന് പറഞ്ഞാല്‍ വേണം എന്നും വേണം എന്ന് പറഞ്ഞാല്‍ വേണം എന്നാണ് അര്‍ഥം എന്നും, അത് വേണോ..എന്ന് ചോദിച്ചാല്‍ ഇപ്പൊ ഉടനേ വേണം എന്നാണെന്നും ഒക്കെ .....(ഇനി അതും അറിയില്ലേ ആവോ?!!!) അതുപോലെ..നീ ക്ഷമി ....

    മറുപടിഇല്ലാതാക്കൂ